വെറുപ്പ് എന്ന് പേരുള്ള രാജ്യം;
കറുത്ത നിലാവിന്റെ
അതിർത്തി രേഖകൾ...
ചോരയുടെ മണമുള്ള നിഴലുകൾ കൊണ്ട്
ഭൂമിയെ മുറിച്ചിട്ടിരിക്കുന്നു..!
ആർത്തവം നിലച്ച പെണ്ണിന്റെ
ഊഷരമായ സ്വപ്‌നങ്ങൾ പോലെ
പുഴകൾ;
ഒഴുക്ക് നഷ്ടപ്പെട്ട സ്വത്വം പേറി
മണൽച്ചുവരുകൾക്കുള്ളിൽ
കബറിടം തേടുന്നു...
അടർന്നുവീണ തൂവലുകളെ കുറിച്ച്
നോവുന്ന പക്ഷിയുടെ
പാട്ടിന്റെ താഴ്‌വരയിൽ
കാലം അസ്തമിക്കുന്നു..!
ഇടറിവിണ്ട പരിണിതിയുടെ
തൂക്കുപാലങ്ങൾ താണ്ടി
ഭൂതത്തിലേക്ക് നഷ്ടപ്പെടുന്ന
തീവണ്ടിക്കിനാവിൽ
ഞാനെന്നെയും നിന്നെയും
തിരയുന്നു....!!
ആകസ്മികമാണോരോ
യാത്രയുമെന്നു
പിറുപിറുക്കുന്ന വാലാട്ടിക്കിളിക്ക്
നിന്റെ പ്രണയത്തിന്റെ നിറം..
വിരഹമെന്നു പേരിട്ട വഴിയുടെ
ഒറ്റക്കിതപ്പുള്ള ചെരുപ്പടയാളങ്ങൾ..
ബാക്കിവെച്ച കളിമൺയാത്രയിൽ
കുഴയുന്ന പാദങ്ങൾ..
രാഷ്ട്രമീമാംസയിൽ
മാംസം മണക്കുന്നു
രാഷ്ട്രീയത്തിൽ
രാഷ്ട്രം ചുവക്കുന്നു..!!
പ്രേമമെന്നു വിളിക്കാൻ പാകത്തിൽ എന്റെ ഹൃദയം ചുരക്കുന്നു
നിന്റെ ആത്മാവിൽ ഞാനെന്റെ
പ്രണയം വരക്കുന്നു..
മറന്നുപോയ പശുവിന്റെ
അകിടാണ് കാലം
മരിച്ചു പോയ കിടാവിന്റെ
ഖബറാണ് കലഹം..!
പശുവിറച്ചി തിന്നത് ഞാനല്ല
പശി നിറച്ചു തന്നതെന്റെ ഉദരമല്ല..
എന്നിട്ടും നിന്നെ പ്രേമിച്ചതിന്റെ പേരിൽ
ഞാൻ മരിച്ചു വീഴുന്നു..!!
നീ കരഞ്ഞു കണ്ണുകളിൽ കുരുത്ത
കണ്ണീർക്കടലിൽ
എന്റെ വേദനയുടെ തിരകളുണ്ട്..
മറക്കാതെ നീയത്
ഹൃദയത്തിൽ കൊരുത്തു വെക്കുക..
ഇനിവരും ജന്മത്തിൽ
പശുവില്ലാക്കാലത്തിൽ നമുക്ക്
പിറവിയെടുക്കാം....
പ്രണയം കൊണ്ടൊരു രാജ്യമുണ്ടാക്കാം.........!!!
മറന്നുപോയ പശുവിന്റെ അകിടാണ് കാലം
ReplyDeleteമരിച്ചു പോയ കിടാവിന്റെ ഖബറാണ് കലഹം..!
പശുവിറച്ചി തിന്നത് ഞാനല്ല
പശി നിറച്ചു തന്നതെന്റെ ഉദരമല്ല..
എന്നിട്ടും നിന്നെ പ്രേമിച്ചതിന്റെ പേരിൽ
ഞാൻ മരിച്ചു വീഴുന്നു..!!
നല്ല രചന
ReplyDeleteആശംസകള്‍